മൂത്തേടത്ത് അഹമ്മദ് കുട്ടിയുടെയും കുഞ്ഞാത്തുമ്മയുടെയും മകളായി നിലമ്പൂരിൽ ജനിച്ച ആയിഷ സാമൂഹിക പ്രതിബന്ധത ഉൾക്കൊണ്ട് സാമുദായിക മാറ്റങ്ങൾക്കുവേണ്ടിയാണ് നാടകവേദി തിരഞ്ഞെടുത്തത്. സ്വന്തം സമുദായത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരാചാരങ്ങൾക്കും ദുരിതങ്ങൾക്കും എതിരെ സ്വന്തം ജീവിതംതന്നെ പടവാളാക്കി മതമൗലികവാദികൾക്കും രാഷ്ട്രീയ~ സാമൂഹിക അസമത്വത്തിനുമെതിരെ പോരാടി. കൗമാരത്തിൽതന്നെ വിവാഹിതയാവാൻ നിർബന്ധിതയായി ദുരന്ത പൂർണ്ണമായ ദാമ്പത്യത്തിന്റെ തിക്താനുഭവങ്ങളിൽ നിന്ന് ഊർജം ആവാഹിച്ചാണ് ആയിഷ അരങ്ങിലെത്തുന്നത്. മുസ്ളീം സ്ത്രീകൾ വീടിനുപുറത്തുപോലും ഇറങ്ങാതിരുന്ന അക്കാലത്ത് കൗമാരക്കാരിയായ പെൺകുട്ടി നാടകത്തിൽ അഭിനയിക്കുന്നത് മതമൗലികവാദികൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. ആയിഷക്കെതിരെ ഒരു പടതന്നെ ഉറഞ്ഞുതുള്ളി. അരങ്ങിൽ അഭിനയിച്ചു കൊണ്ടുനിൽക്കുമ്പോൾ വെടിവെച്ചു. കല്ലെറിഞ്ഞു തലപൊളിച്ചു. ബ്രഷ്ട് കൽപ്പിച്ചു. അസഭ്യ വർഷങ്ങൾ ചൊരിഞ്ഞു. വഴിനടക്കുമ്പോൾ അടിച്ചു വീഴ്ത്തി. എല്ലാ ചേരുവകളും ഒത്തുചേർന്ന ഒരു നാടകമോ സിനിമയോ പോലെ ആയിഷയുടെ ജീവിതം. എന്നാൽ ഒരു ശക്തിക്കും ആയിഷയുടെ മനസ്സിലെ വിപ്ളവത്തിന്റെ തീ അണയ്ക്കാനായില്ല. ആരുടെ മുന്നിലും മുട്ടുമടക്കാനും ഒരുക്കമല്ലായിരുന്നു. ജീവിതവും കലയും ഒന്നുചേരുന്ന ജീവിതം അവർ ഇപ്പോഴും ജീവിച്ചു തീർക്കുന്നു.
ജേഷ്ഠ സഹോദരൻ മാൻ മുഹമ്മദാണ് ആയിഷയെ അഭിനയരംഗത്തേക്ക് കൈപിടിച്ചു നടത്തിയത്. ജന്മിമാരുടെ കിരാതവാഴ്ചക്കെതിരെ അധ്വാനിക്കുന്നവരും പാവപ്പെട്ടവരും സംഘടിച്ചപ്പോൾ പിറവികൊണ്ട "ജ്ജ് നന്നാവണം' എന്ന നാടകത്തിലാണ് ആയിഷ ആദ്യമായി മുഖത്തു ചായം തേയ്ക്കുന്നത്. 2500 ഓളം വേദികളാണ് "ജ്ജ് നന്നാവണം' നിറഞ്ഞാടിയത്. നിലമ്പൂർ ബാലന്റെ ആശീർവാദത്തോടെ നിലമ്പൂർ യുവജന കലാസമിതിയുടെ നാടകങ്ങളിലെല്ലാം പിന്നീട് ആയിഷ വേഷമിട്ടു. നാളെയ്ക്കുവേണ്ടി, ഈ ദുനിയാവിൽ ഞാൻ ഒറ്റയ്ക്കാണ്, മതിലുകൾ, തീപ്പൊരി, ഇത് ഭൂമിയാണ്, കളിത്തോക്ക്, ഖാഫർ, തീക്കനൽ, കരിങ്കുരങ്ങ് തുടങ്ങി 20 ഓളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കെ.ടി. മുഹമ്മദ്, ഇബ്രാഹിം വേങ്ങര, ഖാൻ കാവിൽ, പ്രദീപ് കാവുന്തറ തുടങ്ങിയവരുടെ സമിതികളിലും അഭിനയിച്ചു. ഖാൻ കാവിലിന്റെ കരിങ്കുരങ്ങിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി. കണ്ടം വെച്ച കോട്ടാണ് ആദ്യ സിനിമ. കുട്ടിക്കുപ്പായം, തൊമ്മന്റെ മക്കൾ, സുബൈദ, കുപ്പിവള, തങ്കക്കുടം,
ജേഷ്ഠ സഹോദരൻ മാൻ മുഹമ്മദാണ് ആയിഷയെ അഭിനയരംഗത്തേക്ക് കൈപിടിച്ചു നടത്തിയത്. ജന്മിമാരുടെ കിരാതവാഴ്ചക്കെതിരെ അധ്വാനിക്കുന്നവരും പാവപ്പെട്ടവരും സംഘടിച്ചപ്പോൾ പിറവികൊണ്ട "ജ്ജ് നന്നാവണം' എന്ന നാടകത്തിലാണ് ആയിഷ ആദ്യമായി മുഖത്തു ചായം തേയ്ക്കുന്നത്. 2500 ഓളം വേദികളാണ് "ജ്ജ് നന്നാവണം' നിറഞ്ഞാടിയത്. നിലമ്പൂർ ബാലന്റെ ആശീർവാദത്തോടെ നിലമ്പൂർ യുവജന കലാസമിതിയുടെ നാടകങ്ങളിലെല്ലാം പിന്നീട് ആയിഷ വേഷമിട്ടു. നാളെയ്ക്കുവേണ്ടി, ഈ ദുനിയാവിൽ ഞാൻ ഒറ്റയ്ക്കാണ്, മതിലുകൾ, തീപ്പൊരി, ഇത് ഭൂമിയാണ്, കളിത്തോക്ക്, ഖാഫർ, തീക്കനൽ, കരിങ്കുരങ്ങ് തുടങ്ങി 20 ഓളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കെ.ടി. മുഹമ്മദ്, ഇബ്രാഹിം വേങ്ങര, ഖാൻ കാവിൽ, പ്രദീപ് കാവുന്തറ തുടങ്ങിയവരുടെ സമിതികളിലും അഭിനയിച്ചു. ഖാൻ കാവിലിന്റെ കരിങ്കുരങ്ങിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി. കണ്ടം വെച്ച കോട്ടാണ് ആദ്യ സിനിമ. കുട്ടിക്കുപ്പായം, തൊമ്മന്റെ മക്കൾ, സുബൈദ, കുപ്പിവള, തങ്കക്കുടം,
ച ന്േ ദ്രാ ത്സവം, അമ്മക്കിളിക്കൂട്, മകൾക്ക്, ദൈവനാമത്തിൽ, കയ്യൊപ്പ്, പാലേരി മാണിക്യം തുടങ്ങി 40 ഓളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
No comments:
Post a Comment