Blogger templates

നിലമ്പൂര്‍ നിലവറയിലെ ചില കലാകാരന്മാരെ പരിചയപെടുത്താന്‍ ഒരു ശ്രമ മാണിത്

Tuesday, February 8, 2011

കത്തുപാട്ടിന്റെ കുലപതിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി


കത്ത് പാട്ടിന്റെ കുലപതി എസ് .എ.ജമീല്‍



നിലമ്പൂര് ‍: മാപ്പിളപ്പാട്ടു ശാഖയെ തന്‍റെതായ വഴിയിലൂടെ ഔന്നത്യത്തിലെത്തിച്ച എസ്.. ജമീലിന് നിലമ്പൂരില്ആയിരങ്ങളുടെ അന്ത്യാഞ്ജലി. മാപ്പിളഗാനങ്ങളുടെ രചയിതാവ്, ഗായകന്‍, കവി, മേക്കപ്പ്മാന്‍, ചിത്രകാരന്‍, തത്വചിന്തകന്‍, മനഃശാസ്ത്ര ചികിത്സകന്തുടങ്ങി പ്രവര്ത്തന മണ്ഡലങ്ങളിലെല്ലാം തനത്മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ജമീലിന്േറത്. ശനിയാഴ്ച രാത്രി പന്ത്രണ്ട്മണിയോടെ നിലമ്പൂരിലാണ് അന്ത്യമുണ്ടായത്. രാവിലെ മുതല്നിലമ്പൂര്ചന്തക്കുന്നിലുള്ള വീട്ടിലേക്ക് ആരാധകരുടെയും നാട്ടുകാരുടെയും പഴയ സഹപ്രവര്ത്തകരുടെയും ഒഴുക്കായിരുന്നു. 1970കളിലെഴുതിയ 'ദുബായ്ക്കത്ത്' എന്ന ഗാനമാണ് ജമീലിനെ മലയാളികള്ക്ക് പ്രിയപ്പെട്ട കവിയാക്കിയത്. കാസറ്റ് വില്പനയില്വിപ്ലവം സൃഷ്ടിച്ച ഗാനം അക്കാലത്തെ പ്രവാസിമലയാളികളുടെ വൈകാരിക ജീവിതത്തിന്റെ നേര്ക്കാഴ്ചയായി. ദുബായില്കഴിയുന്ന ഭര്ത്താവിന് നാട്ടിലുള്ള ഭാര്യ എഴുതുന്ന കത്തിന്റെ രൂപത്തിലുള്ള ഗാനത്തിന്റെ 25-ാം വാര്ഷികം വണ്ടൂരില്ഗംഭീരമായി ആഘോഷിച്ചിരുന്നു. ഡോ.എസ്.എം.ജെ.മൗലാനയുടെയും ആയിഷബീവിയുടെയും  മകനാണ് ജമീല്‍. റുഖിയയാണ് ഭാര്യ. ജൗഹര് ‍, റമീജ, ജാസ്മിന്എന്നിവര്മക്കളാണ്. ഡോ.ഹക്കീം, നിലമ്പൂര്ഷാജി, പരേതയായ മുഹസനുന്നീസ, ഷക്കീല എന്നിവര്സഹോദരങ്ങളാണ്

No comments:

Post a Comment