സംഗീതത്തിന്റെ
ബാലപാഠം അഭ്യസിച്ചു കഴിഞ്ഞാലുടന്‍ തന്നെ ഒരു സിനിമയിലെങ്കിലും പാടുക,
അതിന്റെ മേല്‍വിലാസത്തില്‍ നാട്ടിലും, വിദേശത്തുമൊക്കെ ഗാനമേളകളില്‍
സജീവമാകുക, പണം സമ്പാദിക്കുക എന്ന ഒറ്റ ലക്ഷ്യമാണ്. പുതുതലമുറയ്ക്കുള്ളത്.
എന്നാല്‍ ശുദ്ധസംഗീതത്തിന്റെ അന്തരാത്മാവ് തേടിയലയുന്നവരും
ഇക്കൂട്ടത്തിലുണ്ട്. സംഗീതത്തിന്റെ പടവുകള്‍ ചിട്ടയോടെ ചവിട്ടിക്കയറി തന്റെ
പിന്‍ഗാമികള്‍ക്ക് അതിന്റെ പുണ്യം പകര്‍ന്നു നല്‍കുന്ന നിലമ്പൂര്‍
കാര്‍ത്തികേയന്‍ അതിനൊരപവാദമാണ്. സപ്തസ്വരങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള
ജീനിന്റെ ഉടമയ്ക്ക് അതുകൊണ്ടുതന്നെ ഒരു സിനിമാ ഗായകനെന്ന നിലയില്‍
പ്രശസ്തനായില്ലെന്ന പരാതിയുമില്ല. 1970കളില്‍ മലയാള
ചലച്ചിത്രഗാനാലാപനരംഗത്ത് വേറിട്ട ശബ്ദത്തിലൂടെ തന്റെ വ്യക്തിമുദ്ര
പതിപ്പിച്ച ഈ സംഗീതജ്ഞന് പാടിയ സിനിമകളുടെ എണ്ണത്തേക്കാള്‍ അതിന്റെ
ആലാപനത്തികവിനെക്കുറിച്ചോര്‍ക്കാനാണിഷ്ടം. ആദ്യകാലത്ത് അന്‍പതോളം
സിനിമാഗാനങ്ങള്‍ ആലപിച്ച ഈ മഹാഗായകന്‍ എക്കാലത്തെയും പ്രശസ്തരായ ദേവരാജന്‍
മാസ്റ്റര്‍, ശ്യാം, എ.ടി.ജോയ് എന്നിവരുടെ സംഗീത സംവിധാനത്തിലാണ് തന്റെ
സ്വരശുദ്ധി തെളിയിച്ചത്.
ചാനലുകള്‍ പോയിട്ട്, ടെലിവിഷന്‍ പോലും പ്രചാരത്തിലില്ലാത്ത കാലം. നിലമ്പൂര്‍ ചുങ്കത്തറ എം.പി.എം. ഹൈസ്‌ക്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ചെമ്പൈ മ്യൂസിക് കോളേജില്‍ (പാലക്കാട്) നിന്ന് ഗാനഭൂഷണവും, തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനപ്രവീണയും സ്വന്തമാക്കി. എന്നാല്‍ സാക്ഷ്യപത്രങ്ങള്‍ക്കപ്പുറമുള്ള ആലാപനത്തികവ് മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് നിലമ്പൂര്‍ കാര്‍ത്തികേയനെ വ്യത്യസ്തനാക്കി. യേശുദാസും, ജയചന്ദ്രനുമൊക്കെ പിന്നണിഗാന രംഗത്ത് വിലസുന്ന കാലത്താണ് നിലമ്പൂരിന്റെ നാദപ്രവാഹവും, ചെന്നൈയിലെത്തിയത്. ദേവരാജന്‍ മാഷിനോടൊപ്പം സാക്ഷാല്‍ യേശുദാസും കാര്‍ത്തികേയന്റെ ശബ്ദം ഇരുകൈയും നീട്ടി സ്വീകരിച്ച വസന്തകാലം. കാര്‍ത്തികേയന്റെ കുളിര്‍മ്മയുള്ള സ്വരമാധുരിയ്ക്കായി ശ്രോതാക്കള്‍ കാതു കൂര്‍പ്പിച്ചിരുന്ന ദിനങ്ങള്‍ . ചില ജാതകങ്ങള്‍ക്ക് പണത്തിനു മുന്നില്‍ സ്വന്തം പ്രതിഭയെ പണയപ്പെടുത്തേണ്ടി വരുന്നു. പിന്നീട് സിനിമാ നിര്‍മ്മാതാക്കളുടെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനു വേണ്ടി പിന്നണിഗാനരംഗത്തു നിന്നും ഈ കാര്‍ത്തിക നക്ഷത്രക്കാരന് വിടവാങ്ങേണ്ടി വന്നു.
പാടിയ അന്‍പതോളം ഗാനങ്ങളില്‍ രതിനിര്‍വ്വേദത്തിലെ മൗനം തളരും തണലിലെന്ന ഗാനത്തിന്റെ ട്രാക്ക് കേട്ടിട്ട് യേശുദാസിനു പോലും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍ നിര്‍മ്മാതാവിന്റെ താല്‍പ്പര്യമനുസരിച്ച് മാറേണ്ടി വന്നു. അണിയറയെന്ന ചിത്രത്തിലെ കാഞ്ഞിരക്കോട്ട് കായലിലോയെന്ന ഗാനത്തിലൂടെയാണ് നിലമ്പൂര്‍ കാര്‍ത്തികേയന്റെ കീര്‍ത്തി മലയാളക്കരയില്‍ അലയടിച്ചത്. തുടര്‍ന്ന് കേണലും ഡയറക്ടറും, കോട്ടയം ജോയിയുടെ സംവിധാനത്തില്‍ ലില്ലിപൂക്കള്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.
ചാനലുകള്‍ പോയിട്ട്, ടെലിവിഷന്‍ പോലും പ്രചാരത്തിലില്ലാത്ത കാലം. നിലമ്പൂര്‍ ചുങ്കത്തറ എം.പി.എം. ഹൈസ്‌ക്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ചെമ്പൈ മ്യൂസിക് കോളേജില്‍ (പാലക്കാട്) നിന്ന് ഗാനഭൂഷണവും, തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനപ്രവീണയും സ്വന്തമാക്കി. എന്നാല്‍ സാക്ഷ്യപത്രങ്ങള്‍ക്കപ്പുറമുള്ള ആലാപനത്തികവ് മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് നിലമ്പൂര്‍ കാര്‍ത്തികേയനെ വ്യത്യസ്തനാക്കി. യേശുദാസും, ജയചന്ദ്രനുമൊക്കെ പിന്നണിഗാന രംഗത്ത് വിലസുന്ന കാലത്താണ് നിലമ്പൂരിന്റെ നാദപ്രവാഹവും, ചെന്നൈയിലെത്തിയത്. ദേവരാജന്‍ മാഷിനോടൊപ്പം സാക്ഷാല്‍ യേശുദാസും കാര്‍ത്തികേയന്റെ ശബ്ദം ഇരുകൈയും നീട്ടി സ്വീകരിച്ച വസന്തകാലം. കാര്‍ത്തികേയന്റെ കുളിര്‍മ്മയുള്ള സ്വരമാധുരിയ്ക്കായി ശ്രോതാക്കള്‍ കാതു കൂര്‍പ്പിച്ചിരുന്ന ദിനങ്ങള്‍ . ചില ജാതകങ്ങള്‍ക്ക് പണത്തിനു മുന്നില്‍ സ്വന്തം പ്രതിഭയെ പണയപ്പെടുത്തേണ്ടി വരുന്നു. പിന്നീട് സിനിമാ നിര്‍മ്മാതാക്കളുടെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനു വേണ്ടി പിന്നണിഗാനരംഗത്തു നിന്നും ഈ കാര്‍ത്തിക നക്ഷത്രക്കാരന് വിടവാങ്ങേണ്ടി വന്നു.
പാടിയ അന്‍പതോളം ഗാനങ്ങളില്‍ രതിനിര്‍വ്വേദത്തിലെ മൗനം തളരും തണലിലെന്ന ഗാനത്തിന്റെ ട്രാക്ക് കേട്ടിട്ട് യേശുദാസിനു പോലും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍ നിര്‍മ്മാതാവിന്റെ താല്‍പ്പര്യമനുസരിച്ച് മാറേണ്ടി വന്നു. അണിയറയെന്ന ചിത്രത്തിലെ കാഞ്ഞിരക്കോട്ട് കായലിലോയെന്ന ഗാനത്തിലൂടെയാണ് നിലമ്പൂര്‍ കാര്‍ത്തികേയന്റെ കീര്‍ത്തി മലയാളക്കരയില്‍ അലയടിച്ചത്. തുടര്‍ന്ന് കേണലും ഡയറക്ടറും, കോട്ടയം ജോയിയുടെ സംവിധാനത്തില്‍ ലില്ലിപൂക്കള്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.
No comments:
Post a Comment