Blogger templates

നിലമ്പൂര്‍ നിലവറയിലെ ചില കലാകാരന്മാരെ പരിചയപെടുത്താന്‍ ഒരു ശ്രമ മാണിത്

Wednesday, May 20, 2015

കാല്‍പന്തുകളിയില്‍ 
മലയോരഗ്രാമത്തിന്റെ സംഭാവന 

ഓ.കെ .ജാവീദ്




കാല്‍പന്തു കളിയില്‍ കേരളത്തിനുവേണ്ടി ബൂട്ടനിണിയാന്‍ ഭാഗ്യം സിദ്ധിച്ച  ഒരു നാട്ടിന്‍പുറത്തെ താരമാണ് ഓ.കെ.ജാവീദ്. സന്തോഷ്‌ട്രോഫി, അഖിലേന്ത്യാ പോസ്റല്‍ ഫുട്ബോള്‍ ,സുബ്രന്തോ കപ്പ് തുടങ്ങിയ പ്രധാന ഫുട്ബോള്‍ മത്സരങ്ങളില്‍ എല്ലാം തന്നെ  കേരളത്തിന്‍റെ അഭിമാനം കാക്കുന്ന താരമായി ജാവീദ് കളിക്കളത്തില്‍ തിളങ്ങാനായി. 2010 ല്‍ കൊല്‍ക്കത്തയില്‍ നടന്ന    സന്തോഷ് ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളം  പത്തുഗോള്‍  സ്‌കോര്‍ചെയ്തപ്പോള്‍   കേരളത്തിന്റെ ഗോള്‍വേട്ടയില്‍ മുന്നിട്ടുനിന്നത് ഹാട്രിക്കോടെ ഒ.കെ. ജാവീദായിരുന്നു. വിവ കേരള,കല്‍ക്കട്ട ക്ലബ്‌ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. പി&ടി.കോഴിക്കോട്‌ ശാഖയില്‍ ജീവനക്കാരനാണ്


പൂക്കോട്ടുംപാടം ഹൈസ്ക്കൂള്‍ മൈതാനത്ത്‌ പന്തു തട്ടികളിച്ചു നടന്ന ആ കൊച്ചുപയ്യന്‍ പിന്നെ നാടിന്‍റെ അഭിമാനമായി മാറി. പൂക്കോട്ടുംപാടം വീട്ടിക്കുന്ന്‍ ഓട ഹംസയുടെ രണ്ടാമത്തെ മകനാണ് ജീവീദ്‌.


Wednesday, May 13, 2015



  ചിത്രകലയിലും,ശില്‍പ്പ കലയിലും  വിസ്മയം തീര്‍ത്ത്‌   ജയേന്ദ്രന്‍ കളത്തില്‍



ചിത്രകലയിലും,ശില്പ്പകലയിലും അവിസ്മരണീയ  ചാതുരി തീര്‍ക്കുന്ന ഒരു അപൂര്‍വ പ്രതിഭയാണ് ജയേന്ദ്രന്‍ .കേരളത്തിനകത്തും പുറത്തുമായി നിരവധി സ്തൂപങ്ങളില്‍ മഹാന്മാരുടെ ശില്‍പ്പങ്ങള്‍ മേനഞ്ഞെടുത്തും,വര്‍ണ്ണങ്ങള്‍ വാരിയെറിഞ്ഞു ചിത്രങ്ങള്‍ കൊറിയിട്ടും തന്‍റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു .  പണത്തിനും പ്രശസ്തിക്കും പിറകെ സഞ്ചരിക്കാതെ എടുക്കുന്ന  ജോലിയില്‍ ആത്മസംതൃപ്തി കണ്ടെത്തുന്ന ജയേന്ദ്രന്‍ എറണാകുളം പ്രശസ്ത ശില്പി എം.ആര്‍ .ഡി.ദത്തന്‍ ( കോച്ചിന്‍ സ്കൂള്‍ ഓഫ് ആര്‍ട്സ്) സ്കൂളില്‍നിന്നും ചിത്രകല പഠനം പൂര്‍ത്തിയാക്കിയത്..പെയിന്റിംഗ് ,ശില്‍പ്പ നിര്‍മ്മാണം എന്നിവയില്‍ പ്രത്യേക താല്‍പ്പര്യം. കാരണം നിരവധി ചിത്രപ്രദര്‍ശനങ്ങളും, ആര്‍ട്ട്‌ എക്സ്ബിഷനുകളും നടത്തി. 

എറണാകുളത്ത് ഒരു പരസ്യ കല ഏജന്‍സി ജോലി നോക്കിയിരുന്ന ജയേന്ദ്രന്‍ ഇപ്പോള്‍ ഫ്രീ ലാന്‍ഡ്‌സ് ആര്‍ടിസ്റ്റായാണ് ജോലി നോക്കുന്നത്. .കേരളത്തില്‍ നിന്നും പുറത്തിറങ്ങുന്ന ഏതാനും  മലയാളം  വാരികയ്ക്ക് ക്കൂടി ജയേന്ദ്രന്‍ ഇപ്പോള്‍  ലേ ഔട്ട്‌ ചെയ്യുന്നുണ്ട് .

നിലമ്പൂര്‍ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടത്തെ കളത്തില്‍ കലാകുടുംബത്തില്‍ ജനിച്ച ജയേന്ദ്രന്‍ അവിവാഹിതനാണ്.

ഏറ്റവും ഒടുവില്‍ മഞ്ചേരി മുന്‍സിപ്പാലിറ്റിക്ക് വേണ്ടി രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ നാലടി പ്രതിമ 2015മെയ്‌ 10 നു അനാച്ഛാദനം ചെയ്തു

ചലച്ചിത്രഗാനശാഖയ്ക്ക്  പുത്തന്‍ വാഗ്ദാനം 
പ്രമോദ്‌ ഭാസ്ക്കര്‍


പ്രശസ്ത ഗായകന്‍ കൃഷ്ണ ചന്ദ്രന് ശേഷം ചലച്ചിത്ര മേഖലയ്ക്ക്   മലയോര ഗ്രാമമായ നിലമ്പൂരിന്റെ സംഭാവനയാണ് പ്രമോദ്‌ ഭാസ്ക്കര്‍ .ചിത്ര രചനയിലും ,സംഗീതത്തിലും ഏറെ താല്‍പ്പര്യമുള്ള പ്രമോദിന്റെ നിരന്തരപ്രയത്നമാണ് ആഗ്രഹത്തിനൊത്ത് ഉയരാനായത്.
നിലമ്പൂര്‍ ,ചോക്കാട് ഗ്രാമപഞ്ചായത്തിലെ കേളുനായര്‍ പടിയില്‍ താമസിക്കുന്ന പോസ്റ്റ്‌ ഓഫീസ്‌ ജീവനക്കാരനായ ഭാസ്ക്കരന്റെ മകനായ പ്രമോദ്‌ ഭാസ്ക്കര്‍ ഇന്ന് സിനിമ പിന്നണി ഗാനരംഗത്തും.സംവിധായക രംഗത്തും തന്റെതായ സാന്നിധ്യം ഉറപ്പിക്കാനായി.
വിദ്യാധരന്‍ മാസ്റ്റരുടെ കൂടെ

പുല്ലങ്കോട് ഗവ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രമോദ്‌ പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ്‌ സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ബിരുദമെടുത്തു. സ്വദേശത്തും,വിദേശത്തുമായി നിരവധി ഗാനമേളകളിലും ടെലിവിഷന്‍ സംഗീത പരിപാടികളിലും സാന്നിധ്യമറിയിച്ചു.പ്രണയ ഗാനങ്ങളും, ഭക്തിഗാനങ്ങളും ഉള്‍പ്പെടുന്ന  30 ല്‍ പരം  ആല്‍ബങ്ങളില്‍ പാടുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലം പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റരുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി പ്രമോദ്‌  കരുതുന്നു.. കോഴിക്കോട്‌ ആകാശവാണിയില്‍ ലളിത സംഗീതത്തില്‍  ബി ഹൈ ഗ്രേഡ്‌   സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചുവരുന്നു.

ചാപ്റ്റര്‍സ് എന്ന മലയാള സിനിമയില്‍ മഞ്ജരിയോടൊപ്പം യുഗ്മഗാനം പാടിയാണ്  പിന്നണി ഗാന രംഗത്തേക്ക് പ്രവേശിച്ചത്. അതെ തുടര്‍ന്ന് ഒരു തമിഴ്‌ സിനിമയില്‍ പാടാനും ,ഒരു മലയാള സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കാനും പ്രമോദിന്  അവസരം ലഭിച്ചു. നിലമ്പൂര്‍ പാട്ടുത്സവത്തിന്‍റെ അവതരണഗാനം ചിട്ടപ്പെടുത്തി ആലപിച്ചതും പ്രമോദാണ്. ഇപ്പോള്‍ സ്വകാര്യ സ്ഥാപനത്തില്‍ സംഗീത അധ്യാപകനായും ,പൂക്കൊട്ടുംപാടത് സംഗീതവിദ്യാലയം നടത്ത്തിവരികയും ചെയ്യുന്നു.
പിന്നണി ഗാനരംഗത്തും സംഗീത സംവിധായ രംഗത്തും കൂടുതല്‍ ഉയരങ്ങളിലെത്താന്‍  സാധിക്കട്ടെ എന്നാശംസിക്കുന്നു .