Blogger templates

നിലമ്പൂര്‍ നിലവറയിലെ ചില കലാകാരന്മാരെ പരിചയപെടുത്താന്‍ ഒരു ശ്രമ മാണിത്

Wednesday, June 10, 2015

കളിമണ്ണില്‍ കരവിരുതിൻറെ  വിസ്മയം തീര്‍ത്ത്

കുമാരൻ


പാരമ്പര്യ കരവിരുതുമായി കുമാരൻ ടെറാക്കോട്ട കളിമണ്‍ കലയിൽ പുതിയ ഇടം കണ്ടെത്തുകയാണ് .പൂക്കോട്ടുംപാടം പറമ്പ കുംഭാര കോളനിയിലെ പഴംമ്പാലക്കോട് നല്ലന്റെ മകനാണ്കുമാരൻ.
ടൈൽസ്,മ്യൂറൽസ്,ഇന്റീരിയൽസ്,എന്നിവയിലാണ് കുമാരൻ തന്റെ കൈവിരുത് തെളിയിച്ചിട്ടുള്ളത് .ശ്രീകൃഷ്ണൻ ,യേശു ക്രിസ്തു ,അനന്ത ശയനം ,പ്രകൃതി സൌന്ദര്യം തുടങ്ങിയവ കളിമണ്ണിൽ കുമാരൻ അനായാസം മേനെഞ്ഞെടുക്കും

സ്ക്കൂൾ പഠന കാലത്ത് തന്നെ ക്ലേ മോഡലിംഗ് ,ചിത്രരചനാ എന്നിവയിൽ കഴിവ് തെളിയിച്ചിട്ടുള്ള കുമാരൻ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.ഇപ്പോൾ എറണാകുളം ,മദ്രാസ് ,ബാംഗ്ലൂർ എന്നിവിടങ്ങളിൽ എക്സ്ബിഷനും ,വില്പ്പനയും നടത്തിവരുന്നുണ്ട് .ഭാര്യ ജയന്തിയും കുമാരന് സഹായത്തിനുണ്ട് .Mob:9846163627

Monday, June 1, 2015



മൃദംഗ കലയിൽ ശ്രുതിമീട്ടി 
സന്തോഷ്കുമാർ  തെവർക്കാട്ട്



 മൃദംഗ വാദ്യകലയിൽ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന  യുവ കലാകാരനാണ് സന്തോഷ്കുമാർ  തെവർക്കാട്ട്  .അമരമ്പലം സൗത്ത്  തെവർക്കാട്ട് വാസുദേവൻ നമ്പൂതിരിയുടെയും. പത്മിനി ടീച്ചറുടെയും  മകനാണ്. 


നടുവത്ത് കുട്ടൻ നായർ  ആശാനിൽ നിന്നും മൃദംഗത്തിന്റെ ആദ്യ പാഠങ്ങളിൽ തുടങ്ങി തൃപ്പൂണിത്തുറ എൻ  കൃഷ്ണൻ കുട്ടി ,പ്രശസ്ത മൃദംഗ വിദ്വാൻ പുതുക്കോട് എസ് കൃഷ്ണൻ എന്നിവരുടെ കീഴിൽ  ആറു വർഷം പഠനം നടത്തുകയും ചെയ്തു.ഇപ്പോൾപ്രസിദ്ധ  മൃദംഗ വിദ്വാൻ കൊടുന്തരപ്പുള്ളി പരമേശ്വരൻ ആശാന്റെ കീഴില ഉപരിപഠനം നടത്തുന്നു. 
 മൃദംഗ വിദ്വാൻ പുതുക്കോട് എസ് കൃഷ്ണൻ

കൂടാതെ തുവൂർ കൃഷ്ണകുമാറിൽ  നിന്നും ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു.പത്തു വർഷത്തോളമായി പ്രശസ്ത സംഗീതജ്ഞരായ  പാലക്കാട് കെ.എസ് നാരായണ സ്വാമി,വെച്ചൂർ ശങ്കർ എന്നിവർക്കൊപ്പം കച്ചേരികളിൽ പക്കമേളത്തിൽ മൃദംഗം വായിക്കുന്നത് സന്തോഷാണ്. 

ഗുരുവായൂർ  ചെമ്പൈ സംഗീതോത്സവം ,കോഴിക്കോട് ത്യാഗരാജോത്സവം തുടങ്ങിയ സംഗീതക്കച്ചേരികളിലും  പങ്കെടുത്തിട്ടുണ്ട്. കാപ്പിൽ എസ് .വി. .യു.പി.സ്ക്കൂൾ അധ്യാപകനായ സന്തോഷ്  ഇപ്പോൾ കോഴിക്കോട് ആകാശവാണിയിൽ മൃദംഗം ഗ്രേഡ് ആർറ്റിസ്റ്റാകൂടിയാണ് .ശ്രീജാദേവി യാണ് ഭാര്യ.ശ്രുതി,ലയ എന്നിവർ മക്കളാണ്.

Wednesday, May 20, 2015

കാല്‍പന്തുകളിയില്‍ 
മലയോരഗ്രാമത്തിന്റെ സംഭാവന 

ഓ.കെ .ജാവീദ്




കാല്‍പന്തു കളിയില്‍ കേരളത്തിനുവേണ്ടി ബൂട്ടനിണിയാന്‍ ഭാഗ്യം സിദ്ധിച്ച  ഒരു നാട്ടിന്‍പുറത്തെ താരമാണ് ഓ.കെ.ജാവീദ്. സന്തോഷ്‌ട്രോഫി, അഖിലേന്ത്യാ പോസ്റല്‍ ഫുട്ബോള്‍ ,സുബ്രന്തോ കപ്പ് തുടങ്ങിയ പ്രധാന ഫുട്ബോള്‍ മത്സരങ്ങളില്‍ എല്ലാം തന്നെ  കേരളത്തിന്‍റെ അഭിമാനം കാക്കുന്ന താരമായി ജാവീദ് കളിക്കളത്തില്‍ തിളങ്ങാനായി. 2010 ല്‍ കൊല്‍ക്കത്തയില്‍ നടന്ന    സന്തോഷ് ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളം  പത്തുഗോള്‍  സ്‌കോര്‍ചെയ്തപ്പോള്‍   കേരളത്തിന്റെ ഗോള്‍വേട്ടയില്‍ മുന്നിട്ടുനിന്നത് ഹാട്രിക്കോടെ ഒ.കെ. ജാവീദായിരുന്നു. വിവ കേരള,കല്‍ക്കട്ട ക്ലബ്‌ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. പി&ടി.കോഴിക്കോട്‌ ശാഖയില്‍ ജീവനക്കാരനാണ്


പൂക്കോട്ടുംപാടം ഹൈസ്ക്കൂള്‍ മൈതാനത്ത്‌ പന്തു തട്ടികളിച്ചു നടന്ന ആ കൊച്ചുപയ്യന്‍ പിന്നെ നാടിന്‍റെ അഭിമാനമായി മാറി. പൂക്കോട്ടുംപാടം വീട്ടിക്കുന്ന്‍ ഓട ഹംസയുടെ രണ്ടാമത്തെ മകനാണ് ജീവീദ്‌.


Wednesday, May 13, 2015



  ചിത്രകലയിലും,ശില്‍പ്പ കലയിലും  വിസ്മയം തീര്‍ത്ത്‌   ജയേന്ദ്രന്‍ കളത്തില്‍



ചിത്രകലയിലും,ശില്പ്പകലയിലും അവിസ്മരണീയ  ചാതുരി തീര്‍ക്കുന്ന ഒരു അപൂര്‍വ പ്രതിഭയാണ് ജയേന്ദ്രന്‍ .കേരളത്തിനകത്തും പുറത്തുമായി നിരവധി സ്തൂപങ്ങളില്‍ മഹാന്മാരുടെ ശില്‍പ്പങ്ങള്‍ മേനഞ്ഞെടുത്തും,വര്‍ണ്ണങ്ങള്‍ വാരിയെറിഞ്ഞു ചിത്രങ്ങള്‍ കൊറിയിട്ടും തന്‍റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു .  പണത്തിനും പ്രശസ്തിക്കും പിറകെ സഞ്ചരിക്കാതെ എടുക്കുന്ന  ജോലിയില്‍ ആത്മസംതൃപ്തി കണ്ടെത്തുന്ന ജയേന്ദ്രന്‍ എറണാകുളം പ്രശസ്ത ശില്പി എം.ആര്‍ .ഡി.ദത്തന്‍ ( കോച്ചിന്‍ സ്കൂള്‍ ഓഫ് ആര്‍ട്സ്) സ്കൂളില്‍നിന്നും ചിത്രകല പഠനം പൂര്‍ത്തിയാക്കിയത്..പെയിന്റിംഗ് ,ശില്‍പ്പ നിര്‍മ്മാണം എന്നിവയില്‍ പ്രത്യേക താല്‍പ്പര്യം. കാരണം നിരവധി ചിത്രപ്രദര്‍ശനങ്ങളും, ആര്‍ട്ട്‌ എക്സ്ബിഷനുകളും നടത്തി. 

എറണാകുളത്ത് ഒരു പരസ്യ കല ഏജന്‍സി ജോലി നോക്കിയിരുന്ന ജയേന്ദ്രന്‍ ഇപ്പോള്‍ ഫ്രീ ലാന്‍ഡ്‌സ് ആര്‍ടിസ്റ്റായാണ് ജോലി നോക്കുന്നത്. .കേരളത്തില്‍ നിന്നും പുറത്തിറങ്ങുന്ന ഏതാനും  മലയാളം  വാരികയ്ക്ക് ക്കൂടി ജയേന്ദ്രന്‍ ഇപ്പോള്‍  ലേ ഔട്ട്‌ ചെയ്യുന്നുണ്ട് .

നിലമ്പൂര്‍ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടത്തെ കളത്തില്‍ കലാകുടുംബത്തില്‍ ജനിച്ച ജയേന്ദ്രന്‍ അവിവാഹിതനാണ്.

ഏറ്റവും ഒടുവില്‍ മഞ്ചേരി മുന്‍സിപ്പാലിറ്റിക്ക് വേണ്ടി രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ നാലടി പ്രതിമ 2015മെയ്‌ 10 നു അനാച്ഛാദനം ചെയ്തു

ചലച്ചിത്രഗാനശാഖയ്ക്ക്  പുത്തന്‍ വാഗ്ദാനം 
പ്രമോദ്‌ ഭാസ്ക്കര്‍


പ്രശസ്ത ഗായകന്‍ കൃഷ്ണ ചന്ദ്രന് ശേഷം ചലച്ചിത്ര മേഖലയ്ക്ക്   മലയോര ഗ്രാമമായ നിലമ്പൂരിന്റെ സംഭാവനയാണ് പ്രമോദ്‌ ഭാസ്ക്കര്‍ .ചിത്ര രചനയിലും ,സംഗീതത്തിലും ഏറെ താല്‍പ്പര്യമുള്ള പ്രമോദിന്റെ നിരന്തരപ്രയത്നമാണ് ആഗ്രഹത്തിനൊത്ത് ഉയരാനായത്.
നിലമ്പൂര്‍ ,ചോക്കാട് ഗ്രാമപഞ്ചായത്തിലെ കേളുനായര്‍ പടിയില്‍ താമസിക്കുന്ന പോസ്റ്റ്‌ ഓഫീസ്‌ ജീവനക്കാരനായ ഭാസ്ക്കരന്റെ മകനായ പ്രമോദ്‌ ഭാസ്ക്കര്‍ ഇന്ന് സിനിമ പിന്നണി ഗാനരംഗത്തും.സംവിധായക രംഗത്തും തന്റെതായ സാന്നിധ്യം ഉറപ്പിക്കാനായി.
വിദ്യാധരന്‍ മാസ്റ്റരുടെ കൂടെ

പുല്ലങ്കോട് ഗവ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രമോദ്‌ പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ്‌ സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ബിരുദമെടുത്തു. സ്വദേശത്തും,വിദേശത്തുമായി നിരവധി ഗാനമേളകളിലും ടെലിവിഷന്‍ സംഗീത പരിപാടികളിലും സാന്നിധ്യമറിയിച്ചു.പ്രണയ ഗാനങ്ങളും, ഭക്തിഗാനങ്ങളും ഉള്‍പ്പെടുന്ന  30 ല്‍ പരം  ആല്‍ബങ്ങളില്‍ പാടുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലം പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റരുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി പ്രമോദ്‌  കരുതുന്നു.. കോഴിക്കോട്‌ ആകാശവാണിയില്‍ ലളിത സംഗീതത്തില്‍  ബി ഹൈ ഗ്രേഡ്‌   സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചുവരുന്നു.

ചാപ്റ്റര്‍സ് എന്ന മലയാള സിനിമയില്‍ മഞ്ജരിയോടൊപ്പം യുഗ്മഗാനം പാടിയാണ്  പിന്നണി ഗാന രംഗത്തേക്ക് പ്രവേശിച്ചത്. അതെ തുടര്‍ന്ന് ഒരു തമിഴ്‌ സിനിമയില്‍ പാടാനും ,ഒരു മലയാള സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കാനും പ്രമോദിന്  അവസരം ലഭിച്ചു. നിലമ്പൂര്‍ പാട്ടുത്സവത്തിന്‍റെ അവതരണഗാനം ചിട്ടപ്പെടുത്തി ആലപിച്ചതും പ്രമോദാണ്. ഇപ്പോള്‍ സ്വകാര്യ സ്ഥാപനത്തില്‍ സംഗീത അധ്യാപകനായും ,പൂക്കൊട്ടുംപാടത് സംഗീതവിദ്യാലയം നടത്ത്തിവരികയും ചെയ്യുന്നു.
പിന്നണി ഗാനരംഗത്തും സംഗീത സംവിധായ രംഗത്തും കൂടുതല്‍ ഉയരങ്ങളിലെത്താന്‍  സാധിക്കട്ടെ എന്നാശംസിക്കുന്നു .

Thursday, December 27, 2012



ഹാസ്യത്തിന്റെ മേബൊടിയുമായി

ലിറ്റില്‍ സ്റാര്‍ വിജയകൃഷ്ണന്‍


എ.ബി.വിജയകൃഷ്ണന്‍
 ഹാസ്യരംഗത്തും ഗാനരചന രംഗത്തും ശ്രദ്ധേയനായികൊണ്ടിരികുന്ന യുവ കലാകാരനാണ് എ.ബി.വിജയകൃഷ്ണന്‍. ചെറു പ്രായത്തില്‍ പോളിയോ തളര്‍ത്തിയ തന്റെ ശാരീരിക വൈകല്യങ്ങളെ ഒരു പോരായ്മ്മയായി കാണാതെ തികഞ്ഞ നിശ്ചയദാര്‍ഢ്യവും, കഠിന പ്രയത്നത്തിലൂടെയും കലയുടെ ഔന്നദ്യങ്ങളെ  കീഴടകുകയാണ് ഈ കൊച്ചു കലാകാരന്‍.
സ്ക്കൂള്‍ തലം മുതല്‍ക്ക്  തന്നെ മിമിക്രിയിലും എകാഭിനയത്തിലും കഴിവ് തെളിയിച്ച വിജയകൃഷ്ണനു  പത്താം ക്ലാസ് പഠനത്തിനു ശേഷം വിദ്യാഭ്യാസം  പൂര്‍ത്തിയാകാന്‍ സാധിച്ചില്ല. തുടര്‍ന്ന് കലാരംഗത്തേക്ക് തിരിഞ്ഞ വിജയകൃഷ്ണന് അത്ഭുത ദ്വീപ്‌, പട്ടണത്തില്‍ ഭൂതം എന്നീ ചലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. 

 .ബി.വിജയകൃഷ്ണന്‍

ആലുവ ശിശു ഭവന്റെ കീഴിലുള്ള ജനസേവ കലാവേദിയില്‍ ചേര്‍ന്ന വിജയകൃഷ്ണന്‍  ഇതിനോടകം ഇരുനൂറോളം വേദികള്‍ പങ്കിട്ടു.   കൈരളി ചാനലില്‍ കോമഡി കിങ്ങ്സ് എന്ന റിയാലിറ്റി ഷോയിലെ   പ്രകടനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ഇപ്പോള്‍ മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന റിയാലിറ്റി ഷോയിലെ ലിറ്റില്‍സ്റ്റാര്‍ ടീമില്‍  പങ്കെടുക്കുന്നുണ്ട്. 
നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം തോട്ടക്കരയില്‍ പരേതനായ അടിയത്ത് ബാലകൃഷ്ണ പൊതുവാളിന്റെയും  പൂളക്കല്‍ വിജയലക്ഷ്മിയുടെയും ഏകമകനാണ് .ബി.വിജയകൃഷ്ണന്‍. കൂടുതല്‍ സിനിമകളിലും,ടെലിവിഷന്‍ പരിപാടികളിലും     അവസരം പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ്  ഈ കലാകാരന്‍.


Friday, December 21, 2012

 നസ്‌ലിം കണ്ടെത്തി, 
ഇന്ദ്രനീലംപോലൊരു നക്ഷത്രം


എടക്കര (മലപ്പുറം): നീലാങ്കോടന്‍ ബീരാന്‍കുട്ടിയുടെ മകള്‍ നസ്‌ലിം എന്ന 27-കാരി ആകാശത്തോളം ഉയര്‍ന്നത് നാടറിഞ്ഞില്ല. എടക്കരയെന്ന മലയോരമേഖലയില്‍ വളര്‍ന്ന ഇവളുടെ പേരില്‍ നാലാള്‍ അറിയേണ്ട ഒരു പെരുമയുണ്ട് .

'സിര്‍ക്കോണിയംസ്റ്റാര്‍' എന്ന് ശാസ്ത്രലോകം പേരിട്ട നീലനക്ഷത്രത്തെ കണ്ടെത്തിയത് നസ്‌ലിമും കൂട്ടുകാരുമാണ്. അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് ക്യൂന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍.

'ഹോട്ട് സബ്ഡ് വാര്‍ഫ്' ഇനത്തില്‍പ്പെട്ട നക്ഷത്രങ്ങളുടെ പഠനത്തില്‍ പി.എച്ച്.ഡി നേടാനാണ് 2008-ല്‍ നസ്‌ലിം അയര്‍ലന്‍ഡിലെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആര്‍മാഗ് ഒബ്‌സര്‍വേറ്ററിയിലെ ഡോ. സൈമണ്‍ ജെഫ്‌റിയായിരുന്നു ഗൈഡ്. ഗവേഷണം പുരോഗമിക്കുമ്പോഴാണ് 'ഇരട്ട വെള്ളക്കുള്ളന്മാര്‍' എന്നറിയപ്പെടുന്ന വയസ്സന്‍ നക്ഷത്രങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. ഇതിനിടയില്‍ പ്രത്യേക തരംഗ ദൈര്‍ഘ്യവും മറ്റ് ചില സവിശേഷതകളുമുള്ള ഒരു നക്ഷത്രം ശ്രദ്ധയില്‍പ്പെട്ടു. അതോടെ പഠനം ഈ വഴിക്ക് നീങ്ങി. പി.എച്ച്.ഡിയുടെ വിഷയവും ഈ നക്ഷത്രത്തെക്കുറിച്ചായി.

1920-കളില്‍ നടന്ന ചില പഠനങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ സഹായത്താല്‍, നക്ഷത്രം നിറയെ സിര്‍ക്കോണിയം മൂലകമാണെന്ന് തിരിച്ചറിഞ്ഞു. ക്യൂന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. അലന്‍ ഹിബേര്‍ട്ട് ഈ മൂലകത്തിന്റെ അറ്റോമിക സ്വഭാവം നിര്‍ണയിച്ചു. സൂര്യനില്‍ കാണുന്നതിന്റെ പതിനായിരം മടങ്ങ് സിര്‍ക്കോണിയം മൂലകം ഈ നക്ഷത്രത്തിലുണ്ടെന്ന് കണ്ടെത്തി. മൂലകത്തിന്റെ കേന്ദ്രത്തില്‍ ഹീലിയം കത്തുന്നു. ബാക്കിയുള്ള ഭാഗം മേഘാവൃതംപോലെ സിര്‍ക്കോണിയവും. LS IV-14 116 എന്ന് ശാസ്ത്രലോകം വിളിച്ചിരുന്ന ഈ നക്ഷത്രം നസ്‌ലിമും കൂട്ടുകാരും ചേര്‍ന്ന് സിര്‍ക്കോണിയം സ്റ്റാറാക്കി. ഈ നക്ഷത്രം ഇപ്പോള്‍ ഈ പേരിലാണ് അറിയപ്പെടുന്നത്. സിര്‍ക്കോണിയം ഉപയോഗിക്കുന്നത് കൃത്രിമ വജ്രത്തിന്റെ നിര്‍മാണത്തിനാണ്.

ബെല്‍ജിയം ബ്രൂക്‌സ്‌ലെസ് യൂണിവേഴ്‌സിറ്റിയിലെ നദാലിയ ബഹ്‌റ, ക്യൂന്‍ യൂണിവേഴ്‌സിറ്റിയിലെ അലന്‍ ഹിബേര്‍ട്ട് എന്നിവരായിരുന്നു സഹപ്രവര്‍ത്തകര്‍. 2011 സപ്തംബറില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി.

ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍നിന്ന് ബി.എസ്‌സി ഫിസിക്‌സും കോട്ടയം മഹാത്മ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എസ്‌സി ഫിസിക്‌സും നേടിയശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു നസ്‌ലിം. അവിടെനിന്നാണ് ഫെല്ലോഷിപ്പോടെ പി.എച്ച്.ഡിക്കായി അയര്‍ലന്‍ഡില്‍ എത്തിയത്.
പിതാവ് ബീരാന്‍കുട്ടി എടക്കരയില്‍ ഡക്കറേഷന്‍ സ്ഥാപനം നടത്തുന്നു. ഉമ്മ മറിയക്കുട്ടി.

നക്ഷത്രങ്ങളില്‍ കാണുന്ന മറ്റ് മൂലകങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ഉപരിപഠനം നടത്താനാണ് തന്റെ ലക്ഷ്യമെന്ന് നസ്‌ലിം പറഞ്ഞു. നസ്‌ലിമിന്റെ പ്രബന്ധം വായിക്കാന്‍: http://arxiv.org/abs/1010.5146  
                                                                                                                     പി.എ.ബാബു